ഒരു വയനാടൻ കഥ

 

സൂര്യകാന്തി പൂവ് കാണാൻ പോയി ജമന്തി പൂവ് കണ്ടു തിരിച്ചുവരേണ്ട ഗതികേട് വന്നെങ്കിലും പിള്ളേര് ഗൂഡല്ലൂർ പോയി വന്നു.

കൂടാതെ ഞങ്ങളെ ചൊറിയാൻ ഒരു ഫോട്ടോ കസിൻസ് ഗ്രൂപ്പിലങ്ങ് കാച്ചുകയും ചെയ്തു.

ട്രിപ്പിന്റെ ചർച്ചകൾ ഇടക്കിടക്കിടെ വരുകയും, ചർച്ചയല്ലാതെ മറ്റൊന്നും മിച്ചം വരാത്ത ഗ്രൂപ്പ് അംഗങ്ങൾക്ക് ചെറുതായിട്ട് കുരു പൊട്ടി തുടങ്ങി."നമ്മൾക്കെന്തായാലും ഒരു ട്രിപ്പ് പോവണം, അതിപ്പം കോഴിക്കോട് ബീച്ചിലാണെങ്കിലും..." 

എന്ന് പറഞ്ഞാദ്യം അടുത്ത ട്രിപ്പ് പ്ലാനിങ്ങിന് ഹസി വെടി പൊട്ടിച്ച് തുടങ്ങി. പിന്നെ അവളെ പിന്താങ്ങി പൊന്നു, പൂവി, മുന്ന, കുഞ്ഞോൾ അങ്ങിനെയൊരു നീണ്ട നിര വന്നു.അങ്ങിനെ ഞാനും സിനാനും ട്രിപ്പിന്റെ ചർച്ചകൾക്ക് അങ്ങ് കൂടി കൊടുത്തു.അങ്ങിനെ മാസങ്ങളോളം ജീവച്ഛവമായ ഗ്രൂപ്പിൽ മെസ്സേജുകളുടെ പൊരും മഴയായിരുന്നു.അങ്ങിനെ വരുന്ന ഞായറാഴ്ച്ച പോവാമെന്ന തീരുമാനത്തിലെത്തി.

ഗ്രൂപ്പിലെ പെങ്ങളുമാർക്കൊക്കെ ഒന്നോ രണ്ടോ gift കൾ (കുട്ടികൾ) ഉണ്ടായതുകൊണ്ട് ദൂര യാത്ര പ്രയാസമാണെന്നവർ പറഞ്ഞു.

അങ്ങിനെ ഏതായാലും ഞങ്ങൾ വയനാട്ടിൽ റിസോർട്ടിൽ പോവാൻ തീരുമാനിച്ചു.

ഞങ്ങളെ തലമൂത്ത കാരണവരായി ഗഫൂറളിയനെ (സോറി ഗഫൂറളിയല്ല ഗഫൂർക്കാ ദോസ്ത്ത്) കൂടെ കൂട്ടാൻ തീരുമാനിച്ചു. അങ്ങിനെ എല്ലാം സെറ്റായി വന്നപ്പോഴാണ് അടുത്ത തലവേദന വന്നത്.


ഗ്രൂപ്പിലെ ആവേശം കൊണ്ട് Date നോക്കാതെയാണ് ചിലർ ചാടി പിടിച്ച്

 "ഞാനുമുണ്ടെന്ന് " പറഞ്ഞത്. ഞാൻ തന്നെ തീരുമാനിച്ച date ൽ ക്ലാസുണ്ടെന്ന് പിന്നെയാണ് ആലോചിച്ചത്. ഏതായാലും അങ്ങിനെ ഒരു വിധത്തിൽ date Confirm ആയി.

എല്ലാവരും Set അയപ്പോൾ Resort Book ചെയ്യാൻ വിളിച്ചപ്പോഴാണറിയുന്നത് മിക്ക Resort ഉം Book ആയിട്ടുണ്ടെന്നറിഞ്ഞത്.

അങ്ങിനെ ട്രിപ്പിന്റെ chapter അടഞ്ഞു എന്നുറപ്പായിരിക്കുമ്പോഴാണ് സിനാന്റെ മെസ്സേജ് ഒരു Resort ഒഴിവുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ട് ,

details ഗ്രൂപ്പിൽ വിടാം.

റിസോർട്ടിന്റെ ചിത്രങ്ങൾ ഗ്രൂപ്പിൽ വന്നു തുടങ്ങി.

കൊള്ളാം... റിസോർട്ട് ഉറപ്പിച്ചു.

പിന്നെ യാത്രക്കുള്ള തയ്യാറെടുപ്പായിരുന്നു.

ഞായാറാഴ്ച്ച ഉച്ചക്കാണ് ഞങ്ങൾ പുറപ്പെട്ടത്. രണ്ട് കാറിലും രണ്ട് ബൈക്കിലുമാണ് യാത്ര.

വയനാട്ടിലെ "പനമര" ത്തിൽ നിന്നും ഏകദേശം 8.5 km കഴിഞ്ഞിട്ടാണ് ഞങ്ങൾക്ക് പോവേണ്ട റിസോർട്ട്.

BONJOUR A INDIA എന്ന ഏജൻസി നടത്തുന്ന Country side Island എന്ന റിസോർട്ടിലാണ് ഞങ്ങളുടെ ലക്ഷ്യസ്ഥാനം. ഞാനും സഫുവും Activa യിലാണ്. വയനാടൻ ചുരവും താണ്ടി...

ഇടക്കിടെ ഇക്കിളിയാക്കാൻ വരുന്ന മഴയും കൊണ്ട്... മലനിരകളും കണ്ട് ഞങ്ങൾ യാത്രയായി. നാലുമണിയോടെ ഞങ്ങൾ റിസോർട്ടിലെത്തി.

നീണ്ട് പരന്ന് കിടക്കുന്ന വിളവെടുത്ത വയലിനടുത്താണ് റിസോർട്ട്. പുല്ല് കൊണ്ടുണ്ടാക്കിയ ഷെഡും , കുട്ടികൾക്കുല്ലസ്സിക്കാനുള്ള പാർക്കും , വയലിനോട് ചേർന്ന് വയലിന്റെ ഭംഗി ആസ്വദിച്ച് നീന്താൻ പാകത്തിലുള്ള സ്വമിംഗ് പൂളും, റിസോർട്ടിന്റെ ഭംഗി കൂട്ടുന്നു.

ചെറുതായിട്ട് മഴ പെയ്യുന്നുണ്ട്... ഇത്തിരി കട്ടനും കുടിച്ച് ഞാനും സിനാനും ഗഫു അളിയനും കാരംസ് കളിച്ചു.

ഇത്തിരി കട്ടനും കുടിച്ച് ഞാനും സിനാനും ഗഫു അളിയനും കാരംസ് കളിച്ചു.

ചെറുതായിട്ട് മഴ പെയ്യുന്നുണ്ട്... 

കുളിരിനെ ആവാഹിച്ച് മനസ്സിനെ തണുപ്പിക്കുന്ന മഴ...


ഇരുൾ വന്നു തുടങ്ങി. മഴയൽപ്പം ക്ഷമിച്ചിട്ടുണ്ട്. JBL ന്റെ പാട്ടുപെട്ടിയും തോളിൽ തൂക്കി റിസോർട്ടിന്റെ പരിസരങ്ങളിലൂടെ നടന്നുനീങ്ങി. പൂളിനോട് ചേർന്നുള്ള ചെറുവഴിലാണ് ഞങ്ങളാദ്യം കടന്നത്. മുള കൊണ്ട് പണിത ചെറുകുടിലിലേക്ക് ഞങ്ങൾ കടന്നു. 

ഫോട്ടോഷൂട്ടും കഴിഞ്ഞ് ഞങ്ങളവിടെ നിന്നിറങ്ങി.  റിസോർട്ടിന്റെ പരിസരത്തുള്ള പാർക്കിലേക്കാണ് ഞങ്ങൾ പിന്നീട് നീങ്ങിയത്.പാർക്കിൽ ഏറ്റവും enjoyment തന്നത് metal Round swing ആണ് , ആടുന്നവർക്ക് തന്നെ അതിനെ ആട്ടാൻ കഴിയുന്ന സംവിധാനമതിലുണ്ടായിരുന്നു. ഞങ്ങളും കുട്ടികളെ പോലെ ഊഞ്ഞലിലും 

Sea Saw യിലൊക്കെ കയറി ആർമാദിച്ചു. ഇരുട്ടിനെ വകഞ്ഞു മാറ്റി ലൈറ്റുകൾ പ്രകാശിക്കാൻ തുടങ്ങി. ഞങ്ങളെല്ലാവരും മുള കൊണ്ടുണ്ടാക്കിയ ഷെഡിലൊരുമിച്ച് കൂടി കൊച്ചുവർത്തമാനം തുടങ്ങി. സമയം കടന്നുപോയി കുട്ടികൾക്ക് വിശക്കാൻ തുടങ്ങി. പെങ്ങളുമാര് കൊണ്ട് വന്ന കഞ്ഞിയും നെയ്ച്ചോറും കുട്ടികൾക്ക് കൊടുത്തു.



അൽപ്പം കഴിഞ്ഞപ്പോൾ മാനുവും സനുവും വന്നു. അവർ രണ്ടു പേരും ബൈക്കിലായിരുന്നു വന്നത്. അവർ അൽപ്പം നേരം വൈകിയാണ് വന്നത്. രാത്രി ചുടാനുള്ള കോഴിയും ഖുബ്ബുസും മറ്റ് സാമിഗ്രികളും അവരാണ് കൊണ്ടുവന്നത്. കോഴി ചുടാനുള്ള കനൽ റിസോർട്ട് സ്റ്റാഫ് സെറ്റാക്കി തന്നു. കോഴി ചുടാൻ നേതൃത്വം നൽകിയത് റമീസത്തയും മാനുവുമായിരുന്നു ഒപ്പം ഗഫു അളിയനും. കൂടുതൽ ആളുകളുള്ളത് കൊണ്ട് ചുടാന് കൂടുതൽ സമയം എടുത്തിരുന്നു. അതിനിടയിൽ സിനാന്റെയും ഹസിയുടെയും മനോഹരമായ പാട്ടുകളുണ്ടായിരുന്നു. JBL വരുന്ന പാട്ടിനൊത്ത് കുട്ടികൾ നൃത്തം ചെയ്തു. അൽപ്പം കഴിഞ്ഞപ്പോൾ ചുട്ട കോഴി റെഡി.തണുത്ത രാത്രിയിൽ കോഴി കഷ്ണത്തിനൊപ്പം സലാസും സോസും ഇച്ചിരി മയണയ്സും കൂട്ടി ഖുബ്ബുസിനൊപ്പം തിന്നു . ആഹാ ! എന്താ രസം. ഭക്ഷണം കഴിഞ്ഞപ്പോൾ പെണ്ണുങ്ങൾ പൂളിൽ കുളിക്കാൻ പോയി ഞങ്ങൾ ഫുട്ബോൾ തട്ടി കളിച്ചും , പാട്ടിനു നൃത്തം ചവിട്ടിയും , കാരംസ് കളിച്ചും സമയമങ്ങിനെ കടന്നുപോയി.

അൽപ്പം കഴിഞ്ഞ് ഞങ്ങൾ നിദ്രയിലാണ്ടു. രാവിലെ എഴുന്നേറ്റ് പ്രഭാത ഭക്ഷണം കഴിച്ചു. രവിലെത്തെ ഭക്ഷണം റിസോർട്ട്കാരുടെ വകയായിരുന്നു , നല്ല അടിപൊളി ചായയും ദോശയും പട്ടാണി കറിയും. ശപാട് കഴിഞ്ഞങ്ങളവിടം ചുറ്റികറങ്ങി. രാവിലെ ആണുങ്ങളായിരുന്നു പൂളിൽ ചിലവഴിച്ചത്. ഹാൻസ്‌ബോളും , ചില പ്രത്യേക തരം ഫുട്ബോൾ skillസുമായി ഞങ്ങളവിടെ ചിലവഴിച്ചു. പൂളിനടത്തുള്ള വയലിനെ നോക്കിയിരിക്കാൻ വല്ലാത്ത രസമായിരുന്നു. ഉച്ചയോട് സമയമടുത്തപ്പോൾ ഞങ്ങൾ ചുറ്റിലും കറങ്ങി ഫോട്ടോ എടുത്തു. ഞങ്ങളുടെ സമയം അവസാനിച്ചിരുന്നു. അങ്ങിനെ ഞങ്ങളവിടെ നിന്നുമിറങ്ങി. പുറമേ നിന്നായിരുന്നു ഉച്ചക്കുള്ള ഫുഡ്. പിന്നെ ഞങ്ങളവിടെ നിന്നും ബാണാസുര സാഗർ ദ്വീപിലേക്ക് നീങ്ങി. ഞങ്ങളുടെ പ്ലാനിൽ ബാണാസുരയില്ലായിരുന്നു. പക്ഷേ അളിയന്റെ suggestion ലായിരുന്നു ഞങ്ങളങ്ങോട്ട് നീങ്ങിയത്.
പനമരത്തിൽ നിന്നും 20 km താണ്ടിയാണ് ഞങ്ങളവിടെ എത്തിയത്. Adult നു ഒരാൾക്ക് 40 രൂപ ആയിരുന്നു Dam ലേക്കുള്ള entry Fee. പുറമേ Dam ലേക്ക് പുറപ്പെടുന്ന ബസ്സിനു റിട്ടൺ ഉൾപ്പെടെ 25 രൂപയും ഒരാൾക്ക് 
ചിലവായി. ഡാമിന്റെ ഭംഗിയുമാസ്വാദിച്ച് ഞങ്ങൾ കുറച്ച് സമയമവിടെ ചിലവയിച്ചു. അത് കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് പുറപ്പെട്ടു. പോകുന്ന വഴിയിൽ 9ാം വളവിലിറങ്ങി അൽപ്പനേരം ചുരത്തിന്റെ രാത്രി കാഴ്ച്ചകൾ കണ്ടറിഞ്ഞു. രണ്ടാം വളവിൽ ഒരു ചായ കടയിൽ കയറി greenpeace ഉം കാടമുട്ടയും കൂട്ടി ഒരു കട്ടനടിച്ചു ഞങ്ങൾ പിരിഞ്ഞു. ജീവിതത്തിലേക്ക് മനോഹരമായ ഓർമ്മ സമ്മാനിച്ച്...




0 Comments